Friday, January 20, 2012

 




പ്രജി ചേവായൂര്‍   

മധുരിക്കും ഓര്‍മ്മകള്‍......................
              മാധുര്യമേറുന്ന ഒരുപാടു ഓര്‍മ്മകള്‍  വീണ്ടും നമ്മെ ക്യാമ്പസ്സിലേക്കു തിരിച്ചെത്തിക്കുന്നു. പറയാന്‍ ഒരുപാടു നല്ല ഓര്‍മ്മകള്‍ തന്ന കലാലയം. ഏതു പറയണം എന്നറിയില്ല. ക്യാമ്പസ്സിലെ  അപരിചിത്വം നിറഞ്ഞ ആദ്യ ദിനങ്ങള്‍ , പിന്നീട് സജീവക്യാമ്പസ്‌ രാഷ്ട്രീയത്തിലായിരുന്ന തിരക്ക് പിടിച്ച ദിനങ്ങള്‍, കോളേജ് യുനിയനുമായി പ്രവര്‍ത്തിച്ച  ദിനങ്ങള്‍ , ശോഭീന്ദ്രന്‍ മാഷ്, എന്‍ എസ് എസ്,ക്യാമ്പുകള്‍, അതുമായി ബന്ധപെട്ട യാത്രകള്‍, bzone, interzone, ack രാജാ ചിത്ര ശില്പ കാമ്പ്, കാമ്പസ് ശില്പ നിര്‍മ്മാണം, കലാകായിക പ്രവര്‍ത്തനങ്ങള്‍, ശ്രീധരേട്ടന്റെ കാന്റീന്‍, പിന്നെ കാമ്പസില്‍ ഏറ്റവും ആദ്യമെത്തി ഏറ്റവും അവസാനം കുന്നിറങ്ങുന്നതുവരെ യുള്ള മൂന്ന് വര്‍ഷത്തെ ക്യാമ്പസ്‌ കാഴ്ചകള്‍. പറയാന്‍ ഒരുപാടുണ്ട് ആ ജീവിതത്തെ കുറിച്ച്. ഈ ഉദ്യമത്തിന് തുടക്കം കുറിച്ച ആള്‍ എന്നനിലയില്‍ എന്റെ ക്യാമ്പസ്‌ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സംഭവം  നിങ്ങളുമായി പങ്കുവെക്കട്ടെ. ഏതു ഇവിടെ എഴുതണം എന്ന് ചിന്തിച്ചിരിക്കെ യാണ് കവിതയുടെ (കവിത സുനില്‍ ) ഉണ്ണി സാറെ കുറിച്ചുള്ള ഒരു ഓര്‍മ ഇവിടെ വായിച്ചത്. ആ വ്യക്തിത്വത്തെ  കുറിച്ച് ഓര്‍ക്കുമ്പോള്‍   മറിച്ച് ആലോചിക്കേണ്ടി  വന്നില്ല. എനിക്ക് കാമ്പസില്‍ ശോഭീന്ദ്രന്‍ സാറുമായിട്ടായിരുന്നു ഏറ്റവും അടുത്ത ബന്ധം.  കൊമേഴ്സ് വിഭാഗത്തിലെ കുറച്ചു അധ്യാപകരും പിന്നെ യുനിയനുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന  അധ്യാപകരുമായേ വലിയ ബന്ധം ഉണ്ടായിരുന്നുള്ളു
ആ നിര്‍ണ്ണായക നിമിഷങ്ങളിലേക്ക് .....

ചരിത്രത്തില്‍ ആദ്യമായി അതെ വര്‍ഷം തന്നെ കോളേജ് മാഗസിന്‍ ഇറക്കുമെന്ന് meet the candidate ല്‍ പ്രഖ്യാപിച്ച എഡിറ്റര്‍ ആയ എനിക്ക് മാഗസിന്‍ ഇറക്കാന്‍ സാധിച്ചില്ല. പ്രിന്റിംഗ് ചുമതല ഏല്‍പ്പിച്ച   വ്യക്തി അഡ്വാന്‍സും വാങ്ങി സ്ഥാപനം അടച്ചു മുങ്ങി. പല രീതിയിലും എങ്ങനെയെങ്ങിലും മാഗസിന്‍ ഇറക്കാനുള്ള പരിശ്രമങ്ങള്‍ നടത്തി. ഒന്നും വിജയം കണ്ടില്ല. ഒറ്റയ്ക്ക് അത് ഏറ്റെടുത്തു പ്രിന്റ്‌ ചെയ്യാനുള്ള സാമ്പത്തികാവസ്ഥ എനിക്കും ഞങ്ങളുടെ കൂട്ടത്തിനും അന്ന് ഇല്ലായിരുന്നു.
അടുത്ത
വര്‍ഷം (1993 – 94) കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അന്ന് കാമ്പസില്‍  മികച്ച വിദ്യാര്‍ഥി പിന്തുണയുള്ള ഞങ്ങളുടെ കക്ഷി, സ്ഥാനാര്‍ഥികളെ എല്ലാ വര്‍ഷത്തെ പോലെയും ആദ്യം തന്നെ പ്രഖ്യാപിച്ചു.. ഒരുപാടു ചര്‍ച്ച ചെയ്യാതെതന്നെ ഞങ്ങള്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. മാഗസിന്‍ ഇറക്കാന്‍ പറ്റാത്ത ഞാന്‍ വീണ്ടും സ്ഥാനാര്ഥിക. അന്നത്തെ മീറ്റിംഗില്‍ ഞാന്‍ സൂചിപിച്ചു, ഞാന്‍ കാരണം നമ്മുടെ പാനല്‍ തോല്കരുത് , യുണിയന്‍ നഷ്ടപെടരുത്, ഞാന്‍ മാരിനില്കാന്‍ തെയ്യരാന്. ആ എന്റെ നിര്ദേനശം പൂര്ണതമായും തള്ളികൊണ്ട് നമ്മുടെ സത്യസന്ധത മുന്നിപര്ത്തി പ്രജിയെ മത്സരിപ്പിക്കണം. പ്രജിയെ മാറ്റിനിര്ത്തിാ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ തോല്വിട ഉറപ്പാണ്‌. ധീരമായി നമുക്ക് മത്സരിക്കാം. വിനോദ് നേതാവായിരുന്ന കമ്മിറ്റി അങ്ങനെ തീരുമാനിച്ചു പ്രവര്ത്തുനം ആരംഭിച്ചു. ക്ലാസ്സ്‌ കാമ്പയിനുകളും, പ്രചാരണ ജാഥകളും, പോസ്റ്റുകളും, ബോര്ഡുപകളും, ബാനറുകളും നിറഞ്ഞു. പ്രചാരണത്തില്‍ എപ്പോഴെതെപോലെയും അന്നും ഞങ്ങള്‍ മുന്നിലായിരുന്നു. കഴിഞ്ഞ യുനിയന് എതിരെ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് മാഗസിന്‍ വിഷയം വലിയ ചര്ച്ച യായി. എതിര്‍ കക്ഷികള്‍ ഒരേ ലക്‌ഷ്യം വെച്ച് അന്ന് പ്രചാരണത്തിന് ഇറങ്ങി, ഒരേ ഒരു മുദ്രവാക്യം.... മാഗസിന്‍ പണം മുക്കിയ ഞങ്ങളുടെ കക്ഷിക് വോട്ടു നല്ക രുത്. പോരാത്തതിനു ഞാന്‍ വീണ്ടും മത്സരിക്കുന്നു ജനറല്‍ സിക്രടരി ആയി. എനിക്ക് എതിര്‍ സ്ഥാനാര്ഥിാ യായി മുഖ്യകക്ഷിയില്‍ നിന്നും കോഴിക്കോട് മുന്‍ മേയരിന്റെ മകന്‍, പിന്നെ കാമ്പസിന്റെ ശബ്ദം എന്നറിയപെടുന്ന കൂട്ടത്തില്‍ നിന്നും എന്റെ പേരിനോട് രണ്ടക്ഷരം കൂടുതല്‍ ഉള്ള സുമുഗനായ വ്യക്തി, കടുത്ത മത്സരം ഞങ്ങള്‍ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രചരണം പൂര്ണ്മായും മാഗസിനെയും എന്നെയും കേന്ദ്രീകരിച്ചായി .
തിനിടക്ക്‌ എന്റെ മാഗസിന്‍ കമ്മിറ്റിയിലെ ഒരാള്‍ കൂറുമാറി ഞങ്ങള്കെതിരെ പ്രചാരണ രംഗത്ത്. തെറ്റിധരിക്കപെടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. മാഗസിന്റെള പണം ഉപയോഗിച്ച്, ജുബ്ബയും, തുണിസഞ്ചി യും മറ്റും വാങ്ങിയെന്ന ആരോപണങ്ങള്‍....ചില ഘട്ടങ്ങളില്‍ യുണിയന്‍ നഷ്ടപെടുമോ എന്നുപോലും ഞങ്ങള്‍ പേടിച്ചു. അത്രക്കും കേന്ദ്രീകൃത മായ പ്രവര്ത്തലനങ്ങള്‍ ആയിരുന്നു മറുകക്ഷികള്‍ കൂട്ടായി നടത്തിയിരുന്നത്.
തിരഞ്ഞെടുപ്പിന്നു 5 ദിവസം മാത്രം ബാക്കി. എല്ലടിവസങ്ങളിലെ പോലെ വൈകുന്നേരം ഞങ്ങളുടെ കക്ഷിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം. ഞങ്ങള്‍ ഇതുവരെ മാഗസിന്‍ ആരോപണങ്ങള്ക്ക് മറുപടി നല്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാതെ വിദ്യാര്ഥിി സമരചരിത്രവും , മുന്‍ വര്ഷആത്തെ യുണിയന്‍ പ്രവര്ത്തനനങ്ങളും, റാഗിങ്ങിന് എതിരെ ഉള്ള നിലപാടും വിശധീകരിക്കുകയായിരുന്നു. കാമ്പസ് പൊതുവേ മാറിയിട്ടുണ്ടെന്നും മാഗസിന്‍ കെട്ടുകഥകള്‍ കാര്യമായി പുതിയ കുട്ടികളിലേക്ക് എത്തിക്കാന്‍ എതിര്‍ കക്ഷികള്ക്യ കഴിഞ്ഞെന്നും കാമ്പസ് മാറി ചിന്തിക്കാന്‍ സാധ്യത കാണുന്നുണ്ടെന്നും അന്നത്തെ യോഗം വിലയിരുത്തി. കമ്മിറ്റി കാര്യമായി ആലോചിച്ചു തീരുമാനിച്ചു ഇത് ശരിയല്ല. ഈ കുപ്രചരണം കൃത്യമായി തടയാതെ പോയാല്‍ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെടും.
അടുത്ത ദിവസം രാവിലെ തന്നെ പ്രിന്സികപ്പല്‍ ആയ ഉണ്ണി സാറിനെ നേരിട്ട് കണ്ടു അവസ്ഥ ബോധിപ്പിച്ചു. കോളേജിന്റെ ഭാഗത്തുനിന്നും ഈ വ്യക്തിഹത്യ തടയാന്‍ എന്തെങ്ങിലും ചെയ്യണമെന്നു പറഞ്ഞു. സ്റ്റാഫ്‌ എഡിറ്റര്‍ അല്ലെങ്കിലും കോളേജ് മാഗസിന്റെ പ്രവര്ത്തനനങ്ങള്‍ കൃത്യമായി സാറിന് അറിയാമായിരുന്നു. അതിന്റെ മെറ്റീരിയല്‍ സെലെക്ടനും എഡിറിങ്ങ്കും, ലയൌട്ടും, കവരും, ഏറ്റവും പ്രയാസമേറിയ പരസ്യം പിടിക്കലും എല്ലാം കഴിഞ്ഞിരുന്നു എന്ന കാര്യവും. അതുവരെ കോളേജ് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പേജുകള്‍ ഉള്ള മാഗസിന്‍ ആവുമായിരുന്നു അത്. മൂന്ന് കൊട്ടേഷന്‍ കിട്ടിയതില്‍ ഏറ്റവും കുറഞ്ഞത്‌ നല്കിമയ സണ്ണി (സ്ഥാപനത്തിന്റെ പേര് കൃത്യമായി ഓര്മടയില്ല) എന്നാ ആളെ ആണ് പ്രിന്റിംഗ് ജോലി കോളേജ് നേരിട്ട് ഏല്പിച്ചത്. സാറിനും, ഓഫീസിനും ഇക്കാര്യങ്ങള്‍ ശരിക്കും അറിയാമായിരുന്നു. പ്രിന്റഏര്‍ സ്ഥാപനം പൂട്ടി മുങ്ങിയതും, അദ്ധേഹത്തെ അന്വേഷിച്ചു ഞങ്ങള്‍ കുറെ നടന്നതും, പോലീസില്‍ പരാതി കൊടുത്തതും. ഇതെല്ലം കഴിഞ്ഞു കൂടുതല്‍ പരസ്യം പിടിച്ചും സുഹുര്തുക്കളോട് പണം സ്വരൂപിച്ചും സാറിന്റെയും സഹായത്തോടെ ആ മാഗസിന്‍ ഇറക്കാന്‍ ശ്രമിച്ചു പരാജയ പെട്ടതും എല്ലാം.
ഈ മാഗസിന്റെ അഡ്വാന്സ്ു‌, കോളേജ് ആണ് നല്കിായതെന്നും, അതില്‍ മാഗസിന്‍ എഡിറോര്ക്കും ഒരു പങ്കും തെളിയിക്കുന്ന കത്ത് പ്രിന്സിണപ്പല്‍ ഞങ്ങള്ക്ക്് തന്നു . ഈ ലെറ്റര്‍ ഞങ്ങള്‍ കോപി എടുത്തു പ്രചരണം ചെയ്തു. ഇത്രേം ദിവസം മറു കക്ഷികള്‍ കഷ്ടപ്പെട്ട് നിരത്തിയ കഥകള്‍ പാഴായി. ഞാന്‍ ഓര്കുണന്നു മടപ്പള്ളി കോളേജില്‍ നിന്നും പി ജി പഠിക്കാന്‍ വന്ന സി വി ഷാജി അതി ഗംഭീരമയിട്ടായിരുന്നു എന്നെയും കൊണ്ട് എല്ലാ ക്ലാസ്സുകളിലും കയറി കമ്പൈന്‍ ചെയ്തിരുന്നത്. അന്ന് വരെ മറ്റൊരു വിഷയവും ചര്ച്ചു ചെയ്യാതെ വലുതാക്കി കൊണ്ടുനടന്ന മാഗസിന്‍ വിഷയം ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് കൌന്ടെര്‍ ചെയ്തു.
തിരഞ്ഞെടുപ്പിന് 2 ദിവസം കൂടി ബാക്കി. ഉച്ചക്ക് ക്ലാസ് ആരഭിക്കുന്ന ഫസ്റ്റ് pdc ക്കാര്‍ കാമ്പസില്‍ എത്തികൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് റാലി കാണാന്‍ നിക്ഷ്പക്ഷവാദികള്‍ കാമ്പസിന്റെ നടുക്കളം കാണുന്ന രീതിയില്‍ പല സ്ഥലത്തായി സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും തിരക്ക് സയന്സ്് ബ്ലോക്കില്‍ നിന്നും നടുകളത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്താണ്. പെണ്കുിട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്ന ഈ സ്ഥലത്ത് അറിയാതെ പെട്ടത് പോലെ ചില ആണ്കു്ട്ടികളും കാണും. വിദ്യാര്ഥിണ പങ്കാളിത്തം നോക്കിയാണ് ആണ് കാമ്പസിലെ ഏറ്റവും വലിയ വിദ്യാര്ഥിാ പ്രസ്ഥാനം ഏതെന്നു പുതിയ കുട്ടികള്‍ മനസ്സിലാക്കിയിരുന്നത്. അതുപോലെ തന്നെ ഞാന്‍ ആര്ക് വോട്ടുചെയ്യണം എന്ന confusion നില്‍ നില്കുന്നവരും അവസാന തീരുമാനം എടുക്കുന്നത് എവിടെയാണ് ആള്കാറര്‍ കൂടുതല്‍ എന്ന് നോക്കിയാണ്. ചെറുതായ് അനുഭാവമുല്ലവരും ഈ റാലിയില്‍ പങ്കെണ്ടുക്കാറുണ്ട്. അന്നത്തെ റാലിയിലും ഞങ്ങളുടെ റാലി ആയിരുന്നു വലുത്, വിദ്യാര്ത്ഥി നികളുടെ മികച്ച പങ്കാളിത്തമായിരുന്നു മറ്റുള്ളവരുടെ റാലികളില്‍ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കിയത്. meet the candidate ലും ഈ സത്യം ഞങ്ങള്‍ വലിയ വാര്യാത ക്കി. ചോര്നി ആത്മവിശ്വാസം തിരികെ കിട്ടി. തിരഞ്ഞെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. വന്പിച്ച ഭൂരിപക്ഷത്തോടെ യുണിയന്‍ വീണ്ടും ഞങ്ങള്ക്ക്ട. ആരോപണ വിധേയനായ മുന്‍ മാഗസിന്‍ എഡിറ്റര്‍ ഇപ്പോള്‍ പുതിയ കോളേജ് യുണിയന്‍ ജനറല്‍ സെക്രട്ടറി. പുതിയ മാഗസിന്‍ എഡിറ്ററും ഞങ്ങളുടെ പക്ഷത് നിന്നുതന്നെ. സത്യത്തിനു വിജയം.
ചിലപ്പോള്‍........
ഉണ്ണി സാറിന്റെ ആ കത്ത് എന്തെങ്ങിലും കാരണങ്ങളാല്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ജയിക്കില്ലായിരുന്നു,
ഞാന്‍ ആ കാമ്പസില്‍ തുടരില്ലായിരുന്നു,
ഞാന്‍ നിങ്ങളെ എല്ലാവരെയും ഇവിടെ കണ്ടുമുട്ടുകയും ഇല്ലായിരുന്നു.
നന്ദി ഉണ്ണി സര്‍...
നമ്മുടെ കോളേജ് കണ്ട തികച്ചും വ്യത്യസ്തനായ ആ പ്രിന്സിാപ്പല്‍ വ്യക്തിതതിന്